മരിച്ചവര്‍ കേള്‍ക്കുമെന്നതിന് ഖുര്‍ആനില്‍ തെളിവോ?
മരിച്ചവര്‍ കേള്‍ക്കുകയില്ലെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല എന്ന വാദം വാസ്തവവിരുദ്ധമാണ്. ഭൗതികവാദത്തിന്റെയും യുക്തിവാദത്തിന്റെയും അധിനിവേശത്തിന്നിരയായ മതനവീകരണവാദികള്‍ ചില ഖുര്‍ആനിക വചനങ്ങളുടെ കഷ്‌ണങ്ങളെടുത്ത് തെറ്റിദ്ധരിപ്പിക്കുകയാണ് വാസ്‌തവത്തില്‍. ഖുര്‍ആനിക വചനം ഇങ്ങനെ വായിക്കാം:
മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ല എന്നല്ല ഈ വചനത്തിന്റെ ഉദ്ദേശ്യം എന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും, പ്രമുഖ മുഫസ്സിറുകൾ നൽകുന്ന വിശദീകരണം മറ്റൊന്നാണ്.
പ്രമുഖ മുഫസ്സിറുകളുടെ വ്യാഖ്യാനങ്ങള്‍
ഇബ്നുകസീർ (റ) വ്യാഖ്യാനം:
ഇമാം ത്വബരി (റ) വ്യാഖ്യാനം:
الَّذِينَ قَدْ سَلَبَهُمُ اللَّهُ أَسْمَاعَهُمْ: അല്ലാഹു അവരുടെ കേൾവിശക്തി എടുത്തുമാറ്റിയവർ (അഥവാ കേൾക്കാനുള്ള കഴിവ് ഇല്ലാതാക്കിയവർ).
بِأَنْ تَجْعَلَ لَهُمْ أَسْمَاعًا: അവർക്ക് (പുതിയതായി) കേൾവി നൽകിക്കൊണ്ട് (നിനക്ക് അവരെ ഗ്രഹിപ്പിക്കാൻ കഴിയില്ല).
ഇമാം ഖുര്‍ത്വുബി (റ) വ്യാഖ്യാനം:
- സത്യനിഷേധം മൂലം മനസ്സ് മരിപ്പിച്ച സത്യനിഷേധികളാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. അതായത് മരിച്ചവരെ നീ കേള്‍പിക്കാത്തതുപോലെ മനസ്സ് മരിച്ചവരെയും നീ കേള്‍പിക്കുകയില്ല. (തഫ്‌സീര്‍ ഖുര്‍തുബി 14:340)
- മരിച്ചവര്‍ക്ക് പഞ്ചേന്ദ്രിയ ജ്ഞാനമോ ബുദ്ധിശക്തിയോ ഇല്ല. അതിനാല്‍ ചിന്തിക്കാത്ത സത്യനിഷേധികളെ മരിച്ചവരോട് ഉപമിച്ചതാണ്. (ഖുര്‍ത്വുബി 13:232)
മറ്റു വ്യാഖ്യാനങ്ങള്‍:
- ഖാസിന്‍: മരിച്ചവരെ കേള്‍പിക്കാന്‍ യാതൊരു മാര്‍ഗവുമില്ല. അതുപോലെ കേള്‍ക്കുകയോ ഗ്രഹിക്കുകയോ ചെയ്യാത്ത ബധിരനെപ്പോലെയുമാണവര്‍. (5:156)
- ബഗ്‌വി: സത്യനിഷേധികളെ എന്തിലേക്ക് ക്ഷണിക്കുന്നുവോ അതില്‍ നിന്ന് പിന്തിരിഞ്ഞു കളയുന്നതില്‍ അവര്‍ അതിര് കവിയുന്നതിനാല്‍ കേള്‍പിക്കാന്‍ യാതൊരു വഴിയുമില്ലാത്ത മരിച്ചവരെപ്പോലെയാണവര്‍. (5:156)
- ജമല്‍: കേള്‍പിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത മരിച്ചവരെപ്പോലെയാണ് സത്യനിഷേധികള്‍ എന്നാണ് ഈ ആയത്തിന്റെ വിവക്ഷ. (3:326)
മറ്റു പ്രധാന ഖുര്‍ആനിക വചനങ്ങള്‍
ഇമാം ഖുര്‍തുബി(റ) ഈ സൂക്തത്തെ വ്യാഖ്യാനിക്കുന്നത് കാണുക: “മലക്കുകള്‍, ജിന്ന് നബിമാര്‍ പിശാചുക്കള്‍ പോലെ ബുദ്ധിയുള്ള ആരാധ്യരിലേക്ക് ഈ ആയത്ത് മടക്കപ്പെടും'' (തഫ്‌സീര്‍ ഖുര്‍തുബി 14:336). തഫ്‌സീര്‍ ജമലിലും, റൂഹുല്‍ബയാനിലും (7:338) ഇപ്രകാരം എഴുതുന്നു.
ഈസാനബി (അ) യുടെ സാക്ഷ്യം
കെ വി കൂറ്റനാട് മുസ്ലിയാര്‍: "ഞാൻ ഭൂലോകവാസക്കാലത്ത് പഠിപ്പിച്ചത് അവർ പുലർത്തിയിരുന്നു. എന്നാൽ നീ എന്നെ വാനലോകത്തേക്കുയർത്തിയ ശേഷമാകട്ടെ അവർ എന്തൊക്കെ പ്രവർത്തിച്ചു എന്ന് നീ തന്നെയാണ് സാക്ഷി."
ഉസൈര്‍ നബി (അ) യുടെ സംഭവം (അല്‍ബഖറ 259)
നൂറ് വര്‍ഷം അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു. ലോകത്ത് പല സംഭവങ്ങള്‍ നടന്നിട്ടും, പട്ടണം പുതുക്കിപ്പണിതിട്ടും അവിടെ മരിച്ചുകിടക്കുന്ന ഉസൈര്‍ നബി അതൊന്നും അറിഞ്ഞില്ല. തന്റെ അടുത്തു ബന്ധിപ്പിക്കപ്പെട്ട കഴുത ചത്ത് അസ്ഥിയായതും അറിഞ്ഞില്ല. മരിച്ചവർ കേൾക്കില്ല എന്ന് ഖുർആൻ ഉദാഹരണ സഹിതം വ്യക്തമാക്കുന്ന സംഭവമാണിത്.
പ്രവാചകന് പോലും കേൾപ്പിക്കാൻ കഴിയില്ല!
ഇമാം റാസി(റ): "നിശ്ചയമായും അല്ലാഹു മരിച്ചവരെ കേൾപ്പിക്കുന്നു എന്നാൽ പ്രവാചകൻ ﷺ മരണപ്പെട്ട് ഖബറിൽ കഴിയുന്നവരെ കേൾപ്പിക്കുന്നില്ല. മരിച്ചവർ അല്ലാഹുവിൽ നിന്നുള്ള കാര്യങ്ങൾ കേൾക്കുന്നവരാണ് (മനുഷ്യർക്ക് അവരെ കേൾപ്പിക്കാൻ കഴിയില്ല)." (തഫ്സീറുൽ കബീർ‐35:22)
ഇമാം അസ്ബഹാനി (റ) പറയുന്നു:
ഹദീസിലെ 'ചെരിപ്പടിയൊച്ച'
അനസ് (റ) വിൽ നിന്ന് നിവേദനം പ്രവാചകൻ ﷺ പറഞ്ഞു: "ഒരു അടിമ ഖബറിൽ വെക്കപ്പെടുകയും ആളുകൾ തിരിഞ്ഞു നടക്കുകയും ചെയ്താൽ അവരുടെ ചെരിപ്പടിയൊച്ച പോലും അവൻ കേൾക്കുന്നുണ്ടാകും..."
ഇമാം മനാവി (റ) ഇതിന് നൽകുന്ന വിശദീകരണം: "നമ്മുടെ ഹദീസുകളിൽ പരാമർശിക്കപ്പെട്ട ഈ കേൾവി, മയ്യിത്തിനെ ഖബറിൽ വെച്ച ആദ്യ നിമിഷങ്ങളിൽ മാത്രമായി പരിമിതപ്പെട്ടതാണ് (مخصوص). ഖബറിലെ ചോദ്യം ചെയ്യലിന് മുൻപോടിയായി നൽകപ്പെടുന്ന ഒരു പ്രത്യേക കേൾവിയാണത്." (ഫൈദുൽ ഖദീർ 2:398)
ബദറിലെ സംഭവം: മറുപടി
ബദറില്‍ കൊല്ലപ്പെട്ട മുശ്രിക്കുകളോട് നബി(സ) സംസാരിച്ചപ്പോൾ അവർ കേട്ടു എന്ന് പറയുന്നതിനെ കുറിച്ച് ഇമാം ബുഖാരിയുടെ റിപ്പോർട്ടിൽ ഖതാദ (റ) വ്യക്തമാക്കുന്നു: "അവരെ അപമാനിക്കാനും നിസ്സാരരാക്കാനും ഖേദം വർദ്ധിപ്പിക്കാനുമായി പ്രവാചകന്റെ വാക്കുകൾ കേൾപ്പിക്കാൻ അല്ലാഹു ആ നിമിഷം അവർക്ക് ജീവൻ നൽകി."
ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ):
അദ്ദേഹം തുടരുന്നു: ബദറിലെ കിണറ്റിലുള്ളവരോട് പ്രവാചകൻ ﷺ സംസാരിച്ചത് അവർ ചോദ്യം ചെയ്യപ്പെടുന്ന സമയത്തായിരുന്നു. ആ സമയത്ത് അവരുടെ ആത്മാവ് ശരീരത്തിലേക്ക് മടക്കപ്പെട്ടിട്ടുണ്ടായിരുന്നു (അതുകൊണ്ടാണ് അവർ കേട്ടത്).
ഇബ്നു അത്വിയ്യ (റ): "ബദറിലെ സംഭവം മുഹമ്മദ് നബി ﷺ ക്ക് നൽകപ്പെട്ട ഒരു അസാധാരണ കൃത്യമായി (Kharkul Adah) കണക്കാക്കാവുന്നതാണ്... അല്ലാഹു ആ നിമിഷം അവർക്ക് ബോധം തിരിച്ചു നൽകുകയായിരുന്നു." (തഫ്സീർ ഖുർതുബി 13:232)

0 Comments