അസ്സലാം അലൈക്കും ഇവിടെ ഉന്നയിച്ചിട്ടുള്ള വാദങ്ങൾ ഇസ്‌ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നതാണ്.

ഭൗതികമായ മാപ്പപേക്ഷയും മരണശേഷമുള്ള പ്രാർത്ഥനയും രണ്ടാണ്
മനുഷ്യർ തമ്മിൽ വിഷമം ഉണ്ടായാൽ പൊരുത്തപ്പെടീക്കുന്നത് പോലെ നബിയോടും പൊരുത്തപ്പെടാൻ പറയുന്നത് ശിർക്കാവുന്നത് എങ്ങനെ?

ദുനിയാവിൽ ജീവിച്ചിരിക്കുന്ന മനുഷ്യർ തമ്മിൽ തെറ്റ് ചെയ്താൽ നേരിട്ട് കണ്ട് മാപ്പ് ചോദിക്കുന്നത് ഭൗതികമായ കാര്യമാണ് (ഹഖുൽ ഇബാദ്). എന്നാൽ വഫാത്തായ (മരണപ്പെട്ട) പ്രവാചകനോട് വിദൂരതയിൽ നിന്നോ മഖ്ബറയിൽ നിന്നോ ആവലാതികൾ ബോധ്യപ്പെടുത്തുന്നതും പൊരുത്തം തേടുന്നതും ഭൗതികമായ മാപ്പപേക്ഷയല്ല അത് മറഞ്ഞ വഴിയുള്ള (ഗൈബിയായ) തേട്ടമാണ് (പ്രാർത്ഥനയാണ്). ഇസ്‌ലാമിൽ എല്ലാവിധ പ്രാർത്ഥനകളും യാചനകളും അല്ലാഹുവോട് മാത്രമായിരിക്കണം. സങ്കടങ്ങളും പ്രാർത്ഥനകളും അല്ലാഹുവോട് മാത്രം പറയുക (സൂറത്ത് യൂസുഫ്: 86).

സൂറത്തു ന്നീസാഇലെ 64-ാം ആയത്തിന്റെ തെറ്റായ വ്യാഖ്യാനം

തെറ്റ് പറ്റിയാൽ പ്രവാചകന്റെ അടുക്കൽ വരണമെന്നും അപ്പോൾ അല്ലാഹു പൊറുത്തു കൊടുക്കുമെന്നും ഖുർആൻ പറയുന്നുണ്ട്.

ഖുർആനിലെ 4:64-ാം ആയത്ത് (അവർ തങ്ങളോട് തന്നെ അക്രമം ചെയ്ത സന്ദർഭത്തിൽ താങ്കളുടെ അടുക്കൽ വരുകയും.) പ്രവാചകൻ (സ) ജീവിച്ചിരുന്ന കാലത്ത് മദീനയിലെ സദസ്സിൽ നേരിട്ടെത്താൻ സാധിച്ചിരുന്ന ആളുകള്ക്ക് വേണ്ടിയുള്ളതായിരുന്നു. പ്രവാചകന്റെ വഫാത്തിന് ശേഷം അബൂബക്കർ (റ) ഉമർ (റ) ഉസ്മാൻ (റ) അലി (റ) തുടങ്ങിയ പ്രമുഖ സ്വഹാബികളോ താബിഉകളോ തങ്ങൾക്ക് വല്ല തെറ്റും പറ്റുമ്പോൾ മദീനയിലെ ഖബ്റിങ്കൽ വന്ന് പൊരുത്തം ചോദിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്തിട്ടില്ല. സ്വഹാബികൾ മനസ്സിലാക്കാത്ത ഒരു വ്യാഖ്യാനം നമ്മൾ നിർമ്മിച്ചെടുക്കരുത്.

പാപമോചനവും പ്രാർത്ഥനയും അല്ലാഹുവോട് മാത്രം

പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവ സല്ലം തന്റെ ജീവിതകാലത്ത് തന്നെ ഇബ്നു അബ്ബാസ് (റ) വിനോട് വ്യക്തമാക്കിയിട്ടുണ്ട്

നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക. (സ്വഹീഹ് തിർമിധി)

അതുപോലെ അല്ലാഹു ഖുർആനിലൂടെ വ്യക്തമാക്കുന്നു
എന്റെ ദാസന്മാർ എന്നെക്കുറിച്ച് നിന്നോട് ചോദിച്ചാൽ, ഞാൻ അവർക്ക് വളരെ അടുത്തുള്ളവനാണ്. വിളിച്ചു പ്രാർത്ഥിക്കുന്നവന്റെ പ്രാർത്ഥനയ്ക്ക് ഞാൻ ഉത്തരം നൽകും. (സൂറത്തുൽ ബഖറ: 186)

പ്രവാചകസ്‌നേഹം പ്രമാണങ്ങൾ പാലിക്കലിലാണ്

പ്രവാചകനോട് എതിര് കാണിച്ചിട്ട് പൊരുത്തം ചോദിച്ചാൽ കാര്യമില്ല എന്ന വാദം ശരിയാണെങ്കിലും ആ പൊരുത്തം തേടേണ്ടതും തൗബ ചെയ്യേണ്ടതും അല്ലാഹുവോട് നേരിട്ടാണ്. നബി (സ) പറഞ്ഞത് ക്രിസ്ത്യാനികൾ ഈസാ നബിയെ അതിരുകടന്ന് പുകഴ്ത്തിയതുപോലെ നിങ്ങൾ എന്നെ പുകഴ്ത്തരുത്. (സ്വഹീഹ് ബുഖാരി). പ്രവാചകന്റെ പേരിൽ പ്രമാണങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ നിർമ്മിച്ചുണ്ടാക്കുന്നതല്ല യഥാർത്ഥ പ്രവാചകസ്നേഹം മറിച്ച് അവിടുത്തെ സുന്നത്ത് (ചര്യകൾ) ജീവിതത്തിൽ പകർത്തലാണ്.

മരണപ്പെട്ട വ്യക്തികളോട് (അവർ പ്രവാചകന്മാരായാലും) ആത്മീയമായ വഴിയിലൂടെ പൊരുത്തപ്പെടീക്കാനും പ്രാർത്ഥിക്കാനും ഖുർആനിലോ സ്വഹീഹായ ഹദീസിലോ തെളിവുകളില്ല. തൗബയും പ്രാർത്ഥനയും അല്ലാഹുവിലേക്ക് മാത്രം ക്ലിപ്തപ്പെടുത്തുകയാണ് ഒരു മുഅ്മിൻ ചെയ്യേണ്ടത്.

Project Completion
Created by Rauf Bovikanam
Software Engineer
💬 WhatsApp: 8281308603
Full-Stack Developer | Flutter, React & UI/UX Expert
👁️ Views: Loading...

Post a Comment

0 Comments